സാംസങ്ങിന്റെ 200MP ക്യാമറയെ പിന്തള്ളി, സ്വാഭാവികമായ ചിത്രങ്ങളിലൂടെ ഐഫോൺ 17 പ്രോ ക്യാമറ കരുത്തിൽ ഒന്നാമതെത്തി.
ഡിക്സോമാർക്ക് സ്കോറിൽ മുന്നിലെത്തി ഐഫോൺ 17 പ്രോ ക്യാമറ.
ആപ്പിളും സാംസങ്ങും സാധാരണയായി ഓരോ വർഷവും തങ്ങളുടെ ഐഫോൺ പ്രോ, ഗാലക്‌സി എസ് മോഡലുകളിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ എന്ന പദവിക്കായി മത്സരിക്കാറുണ്ട്. ഈ വർഷവും ആ പോരാട്ടം തുടരുകയാണ് പുതുതായി പുറത്തിറങ്ങിയ ഗാലക്‌സി S26 അൾട്രായെ ഐഫോൺ 17 പ്രോ മോഡലുകളുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ, സാംസങ് 200 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഡിക്സോമാർക്കിന്റെ സമഗ്രമായ ക്യാമറ വിലയിരുത്തലിൽ ഐഫോൺ 17 പ്രോ, ഗാലക്‌സി S26 അൾട്രായെ മറികടന്നു.
ഐഫോൺ 17 പ്രോയുടെ ക്യാമറ പ്രകടനം അൾട്രാ-പ്രീമിയം സ്മാർട്ട്‌ഫോണുകൾക്കിടയിൽ സാംസങ് ഗാലക്സി S26 അൾട്രായേക്കാൾ മികച്ചതാണെന്ന് ഡിക്സോമാർക്കിന്റെ വിലയിരുത്തൽ. ഇമേജ് ക്യാപ്‌ചർ, വീഡിയോ റെക്കോർഡിംഗ്, സൂം, എക്‌സ്‌പോഷർ, കളർ, ഓട്ടോഫോക്കസ് തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോം രണ്ട് ഹാൻഡ്‌സെറ്റുകളെയും വിലയിരുത്തിയത്. ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റ് റിപ്പോർട്ട് പ്രകാരം, നിറങ്ങളിലെ കൃത്യത, സ്ഥിരതയാർന്ന എക്‌സ്‌പോഷർ, വീഡിയോ ക്വാളിറ്റി എന്നിവയിൽ ഐഫോൺ 17 പ്രോ മികച്ചുനിന്നു. ആപ്പിളിന്റെ 2025 ഫ്ലാഗ്ഷിപ്പ് മോഡൽ ഡയനാമിക് റേഞ്ച്, സബ്ജക്റ്റ് ട്രാക്കിംഗ് എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ഉയർന്ന ഡിക്സോമാർക്ക് സ്കോർ നേടുകയും ചെയ്തു.
മറുഭാഗത്ത്, സാംസങ് ഗാലക്സി S26 അൾട്രായുടെ സൂമിംഗ് ഫീച്ചറുകളും ഹൈ-റെസല്യൂഷൻ ക്യാമറയും ഏറെ പ്രശംസിക്കപ്പെട്ടു. 50 മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസും 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും അടങ്ങുന്ന ടെലിഫോട്ടോ ലെൻസുകളാണ് ഇതിന് കരുത്തേകുന്നത്. എങ്കിലും, ചില സാഹചര്യങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ഫോണിന് കഴിയാത്തത് റേറ്റിംഗിനെ ബാധിച്ചതായി ഡിക്സോമാർക്ക് കണ്ടെത്തി.
രണ്ട് ഫ്ലാഗ്ഷിപ്പ് ഹാൻഡ്‌സെറ്റുകളുടെയും ഇമേജിംഗ് രീതികളിലെ വ്യത്യാസങ്ങളും ഡിക്സോമാർക്ക് ചൂണ്ടിക്കാട്ടി. ഐഫോൺ 17 പ്രോ കൂടുതൽ നാച്ചുറൽ നിറങ്ങളും, തുടർച്ചയായ ഷോട്ടുകളിൽ കൃത്യമായ എക്‌സ്‌പോഷറും നൽകുന്നതായി കണ്ടെത്തി. ചില സന്ദർഭങ്ങളിൽ ഗാലക്സി S26 അൾട്രാ അമിതമായി ഷാർപ്പനിംഗും കോൺട്രാസ്റ്റും നൽകുന്നത് ചിത്രങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരസ്യം
പരസ്യം